പതിനേഴു വര്‍ഷം മദ്യശാലയിലെ നര്‍ത്തകിയും പാട്ടുകാരിയുമായി ജീവിച്ച വേശ്യയായിരുന്ന വി.മേരി,എ. ഡി 344ൽ വളരെ സമ്പന്നമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. തന്റെ പന്ത്രണ്ടാം വയസില്‍ വീട്ടില്‍ നിന്നു ഒളിച്ചോടി ഈജിപ്തിലെ അലക്‌സാണ്ട്രിയയിലെത്തിയ അവൾ വേശ്യവൃത്തി തൊഴിലാക്കി ജീവിച്ചു. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു തീര്‍ഥാടകസംഘത്തിനൊപ്പം മേരി ജറുസലേമിലേക്കു പോയി . അവിടെ തീര്‍ഥാടകര്‍ക്കിടയില്‍ ജീവിച്ച് വേശ്യവൃത്തിയിലൂടെ കൂടുതല്‍ ധനം സമ്പാദിക്കാമെന്ന ലക്ഷ്യമായിരുന്നു അവള്‍ക്ക്.കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ദിവസം അവള്‍ ദേവാലയത്തിലെത്തി ജനങ്ങളെ വശീകരിച്ച് തന്നിലേക്ക് ആകര്‍ഷിക്കുന്നതിനായി അവര്‍ക്കിടയിലൂടെ ചുറ്റിത്തിരിഞ്ഞു. എന്നാല്‍ ജനക്കൂട്ടത്തിനൊപ്പം ദേവാലയത്തിലേക്ക് കടക്കാന്‍ അവള്‍ ശ്രമിച്ചപ്പോള്‍ അജ്ഞാതമായ ഏതോ ശക്തി ഒരു മതിലു പോലെ അവളെ തടഞ്ഞു. എത്ര ശ്രമിച്ചിട്ടും വാതിലിനുള്ളിലേക്കു കടക്കാന്‍ അവള്‍ക്കായില്ല. ദൈവസന്നിധിയിലേക്ക് കടക്കാനുള്ള യോഗ്യത തനിക്കില്ലെന്നു തരിച്ചറിഞ്ഞ മേരി പശ്ചാത്തപിച്ചു. ദേവാലയത്തിനു മുന്നിലുണ്ടായിരുന്ന കന്യാമറിയത്തിന്റെ ചിത്രത്തിനു മുന്നില്‍ നിന്ന് അവള്‍ കരഞ്ഞു. ”വേശ്യയായ മഗ്ദലമറിയത്തിന് കര്‍ത്താവായ യേശുവിന്റെ സമീപത്തു നില്‍ക്കാന്‍ ഭാഗ്യമുണ്ടായതുപോലെ തന്നോടും ക്ഷമിക്കണമേ” എന്നു പ്രാര്‍ഥിച്ചു.അതിനുശേഷം അവൾക്ക് ദേവാലയത്തിനുള്ളിൽ പ്രവേശിക്കാനും വിശുദ്ധ കുരിശ് ചുംബിക്കാനും സാധിച്ചു. ദേവാലയത്തിൽ നിന്നിറങ്ങി പരിശുദ്ധ കന്യകാമറിയത്തോട് തന്റെ ഭാവിയെ കുറിച്ച് ആരാഞ്ഞപ്പോൾ മേരിക്ക് കന്യാമറിയത്തിന്റെ ദര്‍ശനമുണ്ടായി. ശാന്തിയും സമാധാനവും പാപമോചനവും ആഗ്രഹിക്കുന്നെങ്കില്‍ ജോര്‍ദാന്‍ നദി കടന്ന് മരുഭൂമിയിലേക്ക് പോകാന്‍ കന്യാമറിയം അവളോടു പറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ തന്നെ അവള്‍ നദി കടന്നു മരുഭൂമിയിലേക്ക് പോയി. അവിടെ സ്നാപകയോഹന്നാന്റെ നാമത്തിലുള്ള ഒരു ദേവാലയത്തിൽ വച്ച് അവൾ വിശുദ്ധ കുർബാന സ്വീകരിച്ചു.പിന്നീട് ഒരു സന്യാസിനിയെ പോലെ 50 വര്‍ഷം ജീവിച്ചു. മരുഭൂമിയില്‍ കിട്ടിയ പച്ചിലകളും പഴങ്ങളും മാത്രമാണവള്‍ ഭക്ഷിച്ചത്. നീണ്ടഅന്‍പതു വര്‍ഷക്കാലം മറ്റൊരു മനുഷ്യജീവിയെ പോലും കാണാതെ പ്രാര്‍ഥനയും ഉപവാസവും മാത്രമായി അവള്‍ ജീവിച്ചു. ചെയ്തു പോയ ഒരോ പാപങ്ങളെ കുറിച്ചു കണ്ണീരോടെ മാപ്പിരന്നു. അന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍ച്ച ഒരു ദിവസം പലസ്തീനിലെ വിശുദ്ധ സോസിമസ് മേരിയെ മരുഭൂമിയില്‍ വച്ചു കണ്ടുമുട്ടി. അവള്‍ അദ്ദേഹത്തോട് വരുന്ന വർഷത്തെ പെസഹാ വ്യാഴാഴ്ച തനിക്ക് വിശുദ്ധ കുർബാന എത്തിച്ചു തരണമെന്ന് അപേക്ഷിച്ചു. പിറ്റേന്ന് അവൾ അപ്രകാരം വിശുദ്ധ കുർബാന സ്വീകരിച്ചു.ഇന്നേക്ക് കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് തന്നെ കാണാന്‍ വീണ്ടും എത്തണമെന്നു അവൾ വിശുദ്ധനോട് പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് സോസിമസ് എത്തിയപ്പോള്‍ ജോര്‍ദാന്‍ നദിക്കരയില്‍ മേരി മരിച്ചു കിടക്കുകയായിരുന്നു. താനൊരു വർഷം മുൻപേ മരിച്ചിരുന്നു( വി.കുർബാന സ്വീകരിച്ച അതേ ദിവസം) എന്ന അവൾ എഴുതിയ വാചകവും അവളുടെ മൃതദേഹത്തിന് സമീപം കാണപ്പെട്ടിരുന്നു. A. D 421ലായിരുന്നു വിശുദ്ധയുടെ മരണം.പശ്ചാത്തപിക്കുന്ന വേശ്യകളുടെ മധ്യസ്ഥയായാണ് വി. മേരി അറിയപ്പെടുന്നത്. ലൈംഗിക അത്യാസക്തിയില്‍ നിന്നുള്ള രക്ഷയ്ക്കു വേണ്ടിയും വി. മേരിയോട് പ്രാര്‍ഥിക്കാറുണ്ട്.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.newadvent.org/cathen/09763a.htm
https://www.catholicnewsagency.com/saint/st-mary-of-egypt-422
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount